Posts

Showing posts from May, 2019

ഡോ. പായല്‍ തദ്‌വി വ്യവസ്ഥയുടെ ഇരയാണ്. ജാതി വിവേചനത്തിലേക്ക് മാത്രമായി കുറച്ചു കാണരുത് - റവല്യൂഷണറി യൂത്ത്

Image
ഡോ. പായല്‍ തദ്‌വി വ്യവസ്ഥയുടെ ഇരയാണ്. ജാതി വിവേചനത്തിലേക്ക് മാത്രമായി കുറച്ചു കാണരുത്. മുംബൈയിലെ ബിവൈഎല്‍ നായര്‍ ചാരിറ്റബിള്‍ ഹോസ്പിറ്റലില്‍ ഗൈനക്കോളജിയില്‍ ബിരുദാനന്തര ബിരുദ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ഡോ. പായല്‍ തദ്‌വിക്ക് സീനിയര്‍മാരില്‍ നിന്നുമുണ്ടായ സ്വത്വ പീഢനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യേണ്ടി വന്നിരിക്കുന്നു. മഹാരാഷ്ട്രയിലെ ഭില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട മുസ്ലീമായ ഡോ. പായല്‍ തദ്‌വിയെ സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ ആദിവാസി സ്വത്വം പറഞ്ഞു മാനസികമായി പീഢിപ്പിച്ചതിനു പുറമെ പഠനത്തിന്റെ ഭാഗമായ ഓപ്പറേഷന്‍ തീയേറ്ററില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു സീനിയര്‍മാര്‍. സ്വതന്ത്ര ഇന്ത്യയില്‍ ആദിവാസികള്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ ഏറ്റവും പുതിയ രക്തസാക്ഷിയാണ് ഡോ. പായല്‍ തദ്‌വി. ഈ വിഷയത്തെ രാജ്യമൊട്ടാകെയുള്ള മാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജാതി വിവേചനം എന്നു മാത്രമാണ് കാണാന്‍ ശ്രമിക്കുന്നതെന്നത് അതീവ വേദനാജനകമാണ്. വര്‍ഗ്ഗീയ-വംശീയ-ജാതീയ വിവേചനവും അതെത്തുടര്‍ന്നുള്ള പീഢനവും ഡോ. പായല്‍ തദ്‌വിയുടെ ആത്മഹത്യയുടെ കാരണമായി കാണേണ്ടതുണ്ട്. നിലവില്‍ ഡോ. പായല്‍ തദ്‌വിയുടെ ആത്മഹത്

സ്വന്തം പാർട്ടി സഖാക്കളെ ആക്രമിച്ചു പരിശീലിക്കുന്ന CPM യുവത്വം

Image
സി.പി.എം. പ്രവർത്തകനെ അക്രമിച്ച സംഭവം: എസ്.എഫ്.ഐ. നേതാവ് അറസ്റ്റിൽ വടകര: സി.പി.എം. പ്രവർത്തകനെ അക്രമിച്ച കേസിൽ എസ്.എഫ്.ഐ. ഏരിയാ വൈസ് പ്രസിഡന്റും DYFI പ്രാദേശിക നേതാവുമായ കുട്ടോത്ത് മീത്തലെ തയ്യുള്ളതിൽ അക്ഷയരാജ്  അറസ്റ്റിൽ. അറസ്റ്റിലായ അക്ഷയ്‌രാജ്  വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.സി.പി.എം. പ്രവർത്തകനായ കീഴൽ കുട്ടോത്ത് വലിയപറമ്പത്ത് ഷാജുവിനെയാണ് (43) മേയ് 21-ന് രാത്രി മാരകായുധങ്ങളുമായി മൂന്നംഗ സംഘം അക്രമിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പി ജയരാജന്  വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നവരും ജയരാജനുമായി അടുപ്പമുള്ളവരുമാണ് ആക്രമിച്ച ആളും അക്രമത്തിൽ പരിക്കേറ്റയാളും . അക്രമത്തിൽ പരിക്കേറ്റ ഷാജു  പാർട്ടിയുടെ പ്രാദേശിക നേതാവ് നൽകിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് അക്രമമെന്ന് ഷാജു പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ട് പ്രതികളെകൂടി പിടികിട്ടാനുണ്ട്. ഇവർക്കായി അന്വേഷണം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ഷാജു ഇപ്പോഴും ചികിത്സയിലാണ്.നേരത്തെ ഷാജുവിന്റെ സ്ഥലം കൈയേറിയതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്ത

ആക്രമണത്തിൽ പിന്നിൽ പ്രാദേശിക സിപിഎം നേതാക്കൾ; വെളിപ്പെടുത്തലുമായി സി ഒ ടി നസീർ

Image
തലശ്ശേരിയിൽ വച്ച് അജ്ഞാത സംഘത്തിന്‍റെ ആക്രമണത്തിനിരയായ സംഭവത്തിൽ പ്രാദേശിക സി പി എം നേതാക്കൾക്ക് പങ്കുണ്ടെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സി ഒ ടി നസീർ. തന്നെ ആക്രമിക്കാനായി തലശ്ശേരി കേന്ദ്രീകരിച്ച് വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. എന്നാൽ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരിൽ അന്വേഷണം ഒതുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും സി ഒ ടി നസീർ പറഞ്ഞു.  ആക്രമണത്തെക്കുറിച്ച്  പാർട്ടി അന്വേഷിക്കുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉറപ്പു നൽകിയിട്ടുണ്ട്. എന്നാൽ  വെറും പാർട്ടി അന്വേഷണം കൊണ്ട് കാര്യമില്ല. ഗൂഢാലോചന നടത്തിയവരെ ഉൾപ്പെടെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ പൊലീസ് ശരിയായ ദിശയിൽ അന്വേഷണം നടത്തണമെന്നും സി ഒ ടി നസീർ പറഞ്ഞു. വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന നസീറിനെ സന്ദർശിച്ച എം വി ജയരാജനും വടകരയിലെ സിപിഎം സ്ഥാനാർത്ഥി പി ജയരാജനും സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇരുവരുടെയും വാദങ്ങളെ തള്ളിക്കൊണ്ടാണ് താൻ ആക്രമിക്കപ്പെട്ടതിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് സി ഒ ടി നസീർ വ്യക്തമാക്കിയിരിക്കുന്നത്. വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം കൗൺസില

ധ്യാനത്തെ ട്രോളുന്നവര്‍ വായിച്ചറിയുവാന്‍; ഈ രാഷ്ട്രീയ തന്ത്രത്തില്‍‌ നിങ്ങളും വീണുപോയി...RMPI പ്രവർത്തകന്റെ വൈറലായ ഫേസ്ബുക്ക് കുറിപ്പ്...

Image
ഷിദീഷ് ലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം :- പ്രൊപ്പഗാണ്ട മേക്കിങ്ങിൽ മോദിയെ വെല്ലാൻ ലോകത്ത് മറ്റാരാളുണ്ട് എന്ന് തോന്നുന്നില്ല. മോദിയെ "വിഡ്ഢിയെന്ന്" വിളിക്കുന്ന നമ്മൾ "ബുദ്ധിമാന്മാരെല്ലാം" ക്യു നിന്ന് അയാളുടെ പ്രൊപ്പഗാണ്ടയിൽ ഏതെങ്കിലും വിധത്തിൽ പാർട്ടിസിപ്പേറ്റ് ചെയ്ത് അയാളുടെ പ്രൊപ്പഗാണ്ടയെ വൻ വിജയമാക്കി മാറ്റുന്നവരാണ്. ഇന്ന് പൊതുതെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമാണ്. 59 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരെഞ്ഞെടുപ്പ് നടക്കുന്നത്. ബിഹാർ 8 ഉത്തർ പ്രദേശ് 13 പശ്ചിമബംഗാൾ 9 മധ്യപ്രദേശ് 8 ജാർഖണ്ഡ് 3 ചണ്ഡിഗഡ് 1 ഹിമാചൽ പ്രദേശ് 4 പഞ്ചാബ് 13 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ്ബൂത്തിൽ പോവുന്നത്. കഴിഞ്ഞ 6 ഫേസുകളിലെ തെരഞ്ഞെടുപ്പ് അവലോകനത്തിൽ BJP തകർന്നടിയും എന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ അയാൾ കളിച്ച അവസാനത്തെ പ്രൊപ്പഗാണ്ടയാണ് കേദാര്നാഥിൽ നമ്മൾ കണ്ടത്. 59 സീറ്റുകളിലേക്കുള്ള തെരെഞ്ഞെടുപ്പ് തലേന്ന് മാധ്യമങ്ങൾ ചർച്ച ചെയ്തത് റാഫേൽ അല്ല, ചൗക്കിദാർ ചോർ അല്ല,  ആൾക്കൂട്ട കൊലപാതകമല്ല, രാഹുൽ ഗാന്ധിയെ അല്ല, കർഷക ആതമഹത്യയല്ല, ദളിത്‌ അട്രോസിറ്റി അല്ല, ഇലക്ഷൻ ലീഡിങ് ട്രെൻഡുകൾ അല

നവോത്ഥാന കേരളം യാഥാർത്ഥ്യമാകാൻ ജാതിക്കോളനികളല്ല , അടിസ്ഥാനവർഗ്ഗത്തിന് കൃഷി ഭൂമിയാണ് വേണ്ടത് : ഗ്രാമം UAE

Image
വയനാട് ജില്ലയിലെ തൊവരിമലയിൽ കർഷകരും ആദിവാസി കളും നടത്തുന്ന ഭൂസമരത്തിന് മുഴുവൻ ജനാധിപത്യവാദികളും സാംസ്കാരിക സംഘടനകളും വ്യക്തികളും പിന്തുണ നൽകണമെന്ന് ഗ്രാമം സാംസ്കാരിക വേദി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഭൂപരിഷ്കരണം നടപ്പാക്കിയപ്പോൾ ബഹിഷ്കൃതരാകുകയോ പ്രാന്തവൽകരിക്കപ്പെടുകയോ ചെയ്ത ആദിവാസികളെയും ദളിതരെയും ഇടതുപക്ഷമുൾപ്പെടെയുള്ള മുഖ്യധാരാ രാഷ്ടീയ പാർട്ടികൾ ഇത്രകാലവും അവഗണിക്കുകയായിരുന്നു. അതുകൊണ്ടാണ് ഇന്നും മണ്ണിൽ പണിയെടുത്തിരുന്ന അടിസ്ഥാന വർഗ്ഗം കോളനികളിൽ കുടിയിരുത്ത പ്പെടുകയും ഇടനിലക്കാർ ഭൂ വുടമകളാവുകയും ചെയ്തത്. അച്യുതമേനോൻ സർക്കാർ കണ്ടു കെട്ടിയ മിച്ച ഭൂമിയിൽ ഭൂരിപക്ഷവും ഇന്നു കുത്തക തോട്ടങ്ങൾ കൈയ്യടക്കിയിരിക്കുകയാണ്. അതിനെതിരെ നടപടിയെടുക്കേണ്ട മാറി മാറി വന്ന സർക്കാരുകൾ കുത്തകകൾക്ക് അനുകൂലമായ നടപടികളാണ് കൈക്കൊള്ളുന്നത്. ജനതക്ക് അവകാശപ്പെട്ട ഈ ഭൂമി തോട്ടം മാഫിയയിൽ നിന്നും പിടിച്ചെടുത്ത് അർഹരായവർക്ക് എത്രയും പെട്ടെന്ന് വിതരണം ചെയ്യണം . നവോത്ഥാന കേരളം യാഥാർത്ഥ്യമാകാൻ ജാതിക്കോളനികളല്ല  അടിസ്ഥാനവർഗ്ഗത്തിന്  കൃഷി ഭൂമിയാണ് വേണ്ടത്. കൃഷി ഉപജീവന മാർഗമാകുന്ന ഒരു പുതിയ കാർഷിക സംസ്കാരം നിലവിൽ വരണം

സി.ഒ .ടി നസീറിനെതിരായ അക്രമണം കാടത്തം കോടിയേരിയുടെ പ്രസ്താവന അങ്ങേയറ്റം അപലപിക്കേണ്ടത്‌എന്‍.വേണു

Image
സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ സി.പി.എം നേതാവ് സി.ഒ.ടി നസീറിനെതിരായ വധശ്രമം സിപിഎമ്മിന്റെ കാടത്തമാണെന്ന് ആര്‍എംപി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പ്രസ്താവനയില്‍ പറഞ്ഞു.  എതിരഭിപ്രായം പറയുന്നവരെ കൊന്നു തള്ളുന്ന രാഷ്ട്രീയ ഭീകരതയാണ് സി.പി.എം കേരളത്തില്‍ തുടരുന്നത്. തലശ്ശേരിയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ പരിശോധിച്ചാല്‍ പാര്‍ട്ടി വിട്ട് പോയവരെയാണ് സി.പി.എം കൊന്നതില്‍ കൂടുതലും. ഇതിന്റെ ഏറ്റവും പൈശാചിക രൂപമായിരുന്നു ടി.പി ചന്ദ്രശേഖരന്‍ വധം. സി.ഒ.ടി നസീറിനെതിരായ വധശ്രമത്തില്‍ പാര്‍ട്ടി നേതാക്കളുടെ പങ്ക് വ്യക്തമാകുന്നതാണ് കോടിയേരിയുടെ പ്രസ്താവന. അക്രമത്തെ അപലപിക്കാന്‍ തയ്യാറാകാത്ത അദ്ദേഹം വെട്ടി നുറുക്കപ്പെട്ട നസീറിനെ കൊതുകിനോട് ഉപമിച്ച് പരിഹസിക്കുകയാണ് ചെയ്തത്. വടകരയിലെ സ്ഥാനാര്‍ഥിയായ പി. ജയരാജനും തലശ്ശേരി എം.എല്‍.എ ഷംസീര്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളുടെ ഗൂഡാലോചന അക്രമത്തിന് പിന്നില്‍ ഉണ്ടെന്നതാണ് യാഥാര്‍ഥ്യം. സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ പുറത്തു കൊണ്ടുവരാന്‍ പൊലിസ് തയ്യാറാകണമെന്നും വേണു പ്രസ്താവനയില്‍ പറഞ്ഞു.

വടകരയിലെ CPM വിമത സ്ഥാനാർത്ഥിക്ക് നേരെ വധശ്രമം

Image
മുൻ സിപിഎം നേതാവും , തലശ്ശേരി മുനിസിപ്പൽ കൗൺസിലറും ഇത്തവണ വടകര പാർലമെന്റ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ മത്സരിച്ച COT നസീറിന് നേരെ വധശ്രമം. തലശ്ശേരി ബസ് സ്റ്റാന്റിനടുത്ത് വെച്ചാണ് നസീറിനെ ഒരു സംഘം ക്രിമിനലുകൾ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ നസീറിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നസീറിനെ  മേപ്പയ്യൂർ ടൗണിൽ വെച്ച് CPM പ്രവർത്തകർ  അക്രമിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം നസീറിനെ അക്രമിക്കും എന്ന് പോലീസ് ഇൻറലിജൻസ് റിപ്പോർട്ട് ഉള്ളതായി നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു.

ഭക്ഷണപ്പൊതികള്‍ക്ക് പിറകേ ഓടുന്ന മുട്ടത്തറ ഫ്‌ളാറ്റിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെക്കുറിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അന്വേഷിക്കേണ്ടതുണ്ട്

Image
‘രാത്രി 11.40 വരെ കുട്ടികള്‍ അടക്കമുള്ള ആളുകള്‍ ഭക്ഷണപ്പൊതിക്കായി കാത്തു നില്‍ക്കുകയായിരുന്നു.ഞങ്ങളുടെ വണ്ടികള്‍ കണ്ടതും എല്ലാവരും വണ്ടിക്കു നേരെ ഓടി വന്നു. ആദ്യം പകച്ചു പോയി. പ്രളയത്തിനല്ലാതെ ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ടില്ല’.. കേരള സോഷ്യല്‍ മീഡിയ ഫോറത്തിന്റെ പ്രവര്‍ത്തകനായ അനുരാജിന്റെ വാക്കുകളാണിത്. ഒരു കൂട്ടം ജനങ്ങള്‍ ഭക്ഷണപ്പൊതികള്‍ നിറച്ച വണ്ടിക്കു പുറകെ ഓടിയത് തലസ്ഥാന നഗരിയിലാണ്. അതും നവകേരള നിര്‍മിതിയുടെ ഹുങ്കില്‍ കേരള സര്‍ക്കാര്‍ ഓഖി ദുരന്ത ബാധിതര്‍ക്കായി പണിതു കൊടുത്ത മുട്ടത്തറയിലെ ഫ്‌ളാറ്റി മത്സ്യത്തൊഴിലാളികള്‍. രണ്ടും മൂന്നും ദിവസമായി പട്ടിണി കിടക്കുന്നവര്‍, കടം കയറി ആത്മഹത്യ ചെയ്തവര്‍, നാണക്കേടുകൊണ്ട് ഫ്‌ളാറ്റ് ജിവിതം പുറം ലോകത്തോട് പറയാന്‍ സാധിക്കാതെ ആന്തരിക സംഘര്‍ഷങ്ങളില്‍പ്പെട്ട് ഉലയുന്നവര്‍.   കഴിഞ്ഞ ആഴ്ച മുട്ടത്തറയിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ഒരു സ്ത്രീ കടക്കാരുടെ ശല്യം കാരണം ആത്മഹത്യ ചെയ്തിരുന്നു. അതേ ആഴ്ചയില്‍ തന്നെ ഒരു ഭാര്യയും ഭര്‍ത്താവും കടം കാരണം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പക്ഷേ ‘രക്ഷപ്പെട്ടു’.  ഈ വിവരങ്ങള്‍ മത്സ്യത്തൊഴിലാളിയായ അജിത് ശംഖുമുഖമാണ

മകൾക്ക് വിവാഹാശംസകളുമായി ജയിലിൽ നിന്നും രൂപേഷിന്റെ കത്ത്

Image
രൂപേഷ് ജയിലിൽ നിന്നയച്ച കത്ത് ------------------------------------------------------- 1995 ആഗസ്റ്റ് 18 നാണ് ആമിമോളുടെ ജനനം. അതിനും മൂന്നുവർഷം മുമ്പുള്ള ഒരു വർഗ്ഗീസ് രക്തസാക്ഷിത്വത്തിനാണ് ഞാനും ഷൈനയും ഒന്നിച്ചു ജീവിക്കാൻ ആരംഭിച്ചത്. മുഴുനീള വിപ്ലവ പ്രവർത്തനം, അതിജീവനത്തിനായുള്ള കുഞ്ഞു കുഞ്ഞു ജോലികൾ ഇതിനിടയിലേക്കാണ് ആമിമോൾ കടന്നുവരുന്നത്. വിപ്ലവ പ്രവർത്തനങ്ങൾക്ക് കുഞ്ഞുങ്ങൾ തടസ്സമാകുമോ എന്ന ആധി അക്കാലത്തു ഞങ്ങൾക്കുണ്ടായിരുന്നു. ഉമ്മയോടൊപ്പമുണ്ടായിരുന്ന ചെറിയ ഇടവേളകൾ മാറ്റിവെച്ചാൽ അവൾ എല്ലായിടത്തും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. . സമരങ്ങൾ, പൊതുപരിപാടികൾ, യോഗങ്ങൾ, സമ്മേളനങ്ങൾ അങ്ങനെ എല്ലാ ഇടങ്ങളിലും ഒരു വയസ്സുമുതൽ ഞങ്ങളോട് ഒട്ടിപ്പിടിച്ച് അവളുണ്ടായിരുന്നു. നെല്ലിയാമ്പതിയിലേയും പുൽപ്പള്ളിയിലേയും ഇരിട്ടിയിലേയും ആദിവാസി സമരങ്ങൾ, വൈത്തിരിയിലെ തോട്ടം തൊഴിലാളികളുടെ മുന്നേറ്റങ്ങൾ, വൈപ്പിൻ കർഷകരുടെ സമരങ്ങൾ, തൃശ്ശൂരിലെ ഉൾനാടൻ മത്സ്യതൊഴിലാളി പ്രക്ഷോഭങ്ങൾ ഇവടങ്ങളിലെല്ലാം അവളുടെ നിറസാന്നിധ്യമുണ്ടായിരുന്നു. ഞങ്ങളുടെ നിയമപഠനങ്ങളും നഗരത്തിലെ വ്യവസായതൊഴിലാളികൾക്കിടയിലെ പ്രവർത്തനങ്ങളും അവളോടൊന്നിച്ചായിര

ബാങ്ക് കുറ്റവിമുക്തമായോ സാര്‍….? സര്‍ഫാസി നിയമത്തിന്റെ ബലത്തില്‍ ബാങ്കുകള്‍ കാണിക്കുന്ന കൊള്ള ചര്‍ച്ചചെയ്യാതെ നെയ്യാറ്റിന്‍കരയിലെ കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍ മാത്രം നോക്കുന്നവരോട് സിവിക് ചന്ദ്രന്‍ ചോദിക്കുന്നു….

Image
നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യകുറിപ്പടക്കം പുറത്തുവന്നതോടെ ബാങ്കിന്റെ ജപ്തി എന്ന കാര്യം എല്ലാവരും വിസ്മരിക്കുകയാണ്. കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങളും പീഡനങ്ങളും പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോഴും അവരുടെ വീട് ജപ്തിചെയ്യാനെത്തിയ ബാങ്ക് തന്നെയാണ് ഒന്നാംപ്രതി. ബാങ്ക് കുറ്റവിമുക്തമായോ സാര്‍ എന്ന് സിവിക് ചന്ദ്രന്‍ ചോദിക്കുന്നു. സര്‍ഫാസി നിയമം സാധാരണക്കാരന് എത്രമാത്രം പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്ന ചര്‍ച്ചകള്‍ നിര്‍ത്തിവച്ച് എല്ലാവരും ഇപ്പോള്‍ ആ കുടുംബത്തിലെ മന്ത്രവാദവും സ്ത്രീധന പീഡനവും ചര്‍ച്ചചെയ്യുന്നു. എന്നാല്‍ യഥാര്‍ഥ വില്ലന്‍ അപ്പോഴും മറഞ്ഞിരുന്ന് ചിരിക്കുകയാണ്…. സിവിക് ചന്ദ്രന്റെ കുറിപ്പ് വായിക്കാം ബാങ്ക് കുറ്റവിമുക്തമായോ ,സര്‍? അമ്മായിയമ്മയും മന്ത്രവാദിയും കഥയില്‍ പ്രവേശിച്ചതോടെ കനറാ ബാങ്ക് കുററവിമുക്തമായോ? ഇല്ല, സര്‍ ഒരമ്മയും മകളും ജീവനൊടുക്കണ്ടി വന്ന സംഭവത്തില്‍ അമ്മായിയമ്മക്കും മന്ത്രവാദിക്കും കൂടെ പങ്കുണ്ടാവാം .പക്ഷെ പ്രധാന പ്രതി ബാങ്ക് തന്നെ…. ബംഗാള്‍ ക്ഷാമത്തിന് ശേഷം ബ്‌റിട്ടീഷ് പാര്‍ലമെന്റ് പ്രത്യേക സെഷന്‍ ചേര്‍ന്ന

ആത്മഹത്യക്കുറിപ്പിൻ്റെ മറവിൽ സർഫാസി മാഫിയ രക്ഷപെട്ടു കൂടാ - പി.ജെ ജയിംസ്

Image
5 ലക്ഷം രൂപ വായ്പയെടുത്ത്, 8 ലക്ഷം രൂപ പലപ്പോഴായി തിരിച്ചടച്ചിട്ടും ഇനിയും 6.85 ലക്ഷം രൂപ അടയ്ക്കാത്തതിൻ്റെ പേരിൽ ബാങ്ക് മേധാവികൾ ജപ്തി നടപടികൾ സ്വീകരിച്ചതല്ല, കുടുംബ പ്രശ്നങ്ങളാണ് അമ്മയും മകളും ജീവനൊടുക്കിയതെന്ന നിക്ഷിപ്ത കേന്ദ്രങ്ങളുടെ പ്രചരണം 'സർഫാസി' യെന്ന സാധാരണക്കാരെ മാത്രം ലക്ഷ്യം വെക്കുന്ന ഭീകര കരിനിയമത്തെയും അതിൻ്റെ നടത്തിപ്പുകാരെയും വെള്ളപൂശുകയെന്ന ലക്ഷ്യത്തോടെയാണെന്ന് തിരിച്ചറിയണം. കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന ഭരണകൂടവും ബാങ്ക് മേധാവികളും ജനങ്ങളെ കൊള്ളയടിക്കാൻ ആവിഷ്കരിച്ച സർഫാസി നിയമ പ്രകാരമുള്ള ജപ്തി നടപടികളെ പോരാട്ടത്തിലൂടെ നേരിടാൻ പുരോഗമന ശക്തികളുമായി ഐക്യപ്പെട്ട് പ്രീതാ ഷാജി നടത്തിയതുപോലുള്ള  സംഭവങ്ങൾ വിരളമാണ്. കോർപ്പറേറ്റ് ബാങ്ക് മേധാവികളും അവരുടെ ഇടനിലക്കാരും ഭരണ വർഗ്ഗരാഷ്ട്രീയ നേതൃത്വവുമടങ്ങുന്ന മാഫിയാ സംഘത്തെ നേരിടാനാവാത്തവർ മറ്റു കടന്നാക്രമണങ്ങളെയെന്ന പോലെ, സർഫാസിയെയും അഭിമുഖീകരിക്കുന്നത് അവർക്കായി ഉണ്ടാക്കി വെച്ചിട്ടുള്ള  ദൈവങ്ങളെയും മന്ത്രവാദത്തെയും ആശ്രയിച്ചു കൊണ്ടാണെന്നത് ഏതൊ പുതിയ കണ്ടത്തെലായിട്ടാണ്  കോർപ്പറേറ്റ് മാധ്യമങ്ങൾ ചിത്രീകരിക്കുന്നത്.

മധുവിന്റെ സഹോദരിയെ നിസാരവത്കരിക്കരുത്

Image
K A S Haaji എഴുതുന്നു അട്ടപ്പാടിയിൽ ആൾക്കൂട്ടത്താൽ തല്ലിക്കൊല്ലപ്പെട്ട മധുവിന്റെ സഹോദരിയുടേത് ആശ്രിത നിയമനമല്ല. പഠിച്ചും പരീക്ഷയെഴുതിയും തന്നെ വന്നതാണ്. പൈങ്കിളി ഫീച്ചറെഴുത്തുകാരും സോഷ്യൽ മീഡിയാ പോരാളികളും അവരെ ഇങ്ങനെ നിസ്സാരവത്കരിക്കരുത്. മനുഷ്യർ പൊരുതി ജയിക്കുന്നതിനെ അങ്ങനെ വേണം കാണാൻ. മധു കൊല്ലപ്പെടുന്ന നാളുകളിലായിരുന്നു അവരുടെ നിയമനത്തിനുള്ള അഭിമുഖം നടന്നത്. കായിക ക്ഷമതയടക്കമുള്ള പരിശോധനകളും എഴുത്തു പരീക്ഷയും അതിന് മുമ്പ് നടന്നു. ആ സ്ഥാനത്തെത്തുന്നതിലെ അവരുടെ കഠിനാധ്വാനത്തിനും നിശ്ചയദാർഢ്യത്തിനുമാണ് നമ്മൾ അഭിനന്ദനം നല്കേണ്ടത്. മധുവിന്റെ പെങ്ങൾക്ക് ജോലി കൊടുത്ത ഇടതു പക്ഷ സർക്കാരിന് അഭിനന്ദനമെന്നല്ല സോഷ്യൽ മീഡിയാ പോരാളികൾ പറയേണ്ടത്. അത് സർക്കാരിനെ ചെറുതാക്കലാണ്. സർക്കാർ ചെയ്ത ചാരിറ്റിയല്ല ഇത്. ആദിവാസി മേഖലകളിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തി മധുവിന്റെ സഹോദരിയെപ്പോലുള്ളവരെ സംസ്ഥാന സർവീസിലെടുക്കുന്നത് ഒരു നയവും സമീപനവും പ്രവർത്തന പദ്ധതിയുമാക്കിയതിനാണ് സർക്കാരിന് കയ്യടിക്കേണ്ടത്. അതാണ് അതിലെ ശരി. നയങ്ങളും കീഴ് വഴക്കങ്ങളുമാണ് ഉണ്ടാകേണ്ടത്. ഒരു ജനതയ്ക്ക് ആത്മാഭിമാനമാണ് ന

ചെങ്ങോട്ടുമലയില്‍ സിപിഎം ജനങ്ങളെ കബളിപ്പിച്ച് നാടകം കളിക്കുന്നു; കെ.കെ രമ

Image
കൂട്ടാലിട: ചെങ്ങോട്ടുമലയില്‍ ഡെല്‍റ്റ കമ്പനിക്കുവേണ്ടി ജനങ്ങളെ കബളിപ്പിച്ച് സിപിഎം കളിക്കുന്ന നാടകമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ആര്‍എംപിഐ നേതാവ് കെ.കെ രമ പറഞ്ഞു. കൂട്ടാലിടയില്‍ ചെങ്ങോട്ട്മല ഭരണ-രാഷ്ട്രീയ- മാഫിയ കൂട്ടുകെട്ടിനെതിരെ ആര്‍എംപിഐ നടത്തിയ പ്രതിരോധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തില്‍ അങ്ങോളമിങ്ങോളം നടക്കുന്ന അതിജീവന സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന സിപിഎം ഇവിടെമാത്രം നാടകം കളിക്കുകയാണ്. കുറച്ചുദിവസം സമരസമിതി സമരം നടത്തി പിന്നീട് ഖനന മാഫിയക്ക് മല തീറെഴുതാം എന്നതാണ് സിപിഎമ്മിന്റെ നിലപാട്. എന്നാല്‍ ഇത് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്.   അവര്‍ക്ക് ഇപ്പോള്‍ ഭയം. ആര്‍എംപിഐ ഈ സമരത്തോടൊപ്പം എന്നുമുണ്ടാകും. സമരത്തിനെത്തുന്ന ആളുകളുടെ എണ്ണമല്ല, മറിച്ച് നാം എടുക്കുന്ന നിലപാടുകളാണ് സമരത്തിന്റെ ശക്തി.ഇപ്പോള്‍ ചീഫ് സെക്രട്ടറിയുടെ നിലപാടിനെതിരെയാണ് സിപിഎം സമരം ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ പറ്റിക്കേണ്ടെന്ന് ആര്‍എംപി്‌ഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു. ചീഫ് സെക്രട്ടറി ഇറക്കുന്ന ഉത്തരവ്നി യന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെങ്കില്‍

കോഴിക്കോട്ടെ ട്രാൻസ്‌ജെൻഡർ യുവതിയുടെ കൊലപാതകം; അറസ്റ്റു വൈകുന്നതിൽ പ്രതിഷേധം ശക്തം

Image
കോഴിക്കോട് ട്രാൻസ്‌ജെൻഡർ യുവതിയുടെ കൊലപാതകത്തിൽ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ പ്രതിഷേധവുമായി ട്രാൻസ്‌ജെൻഡർ സമൂഹം. ശാലു മരിച്ച് 47 ദിവസം പിന്നിടുമ്പോഴും ഇതുവരെയും പൊലീസ് ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിൽ പ്രതിഷേധിച്ച് ഈ മാസം 21ന് കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് കേരളത്തിലെ വിവിധ മേഖലകളിൽ ഉള്ളവരെ പങ്കെടുപ്പിച്ച് ബഹുജനമാർച്ച് നടത്തും. ഏപ്രിൽ ഒന്നിനാണ്ക ണ്ണൂർ ആലക്കോട്സ്വ ദേശി ശാലുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന് 47 ദിവസം പിന്നിടുമ്പോഴും പ്രതികൾക്കായ് പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട്കേ രളത്തിലെ വിവിധ മേഖലകളിൽ ഉള്ളവരെ പങ്കെടുപ്പിച്ച് കമ്മീഷണർ ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തുന്നത്. കഴിഞ്ഞ ദിവസം സമാന ആവശ്യം ഉന്നയിച്ച് ജില്ലാകലക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ അഞ്ഞൂറോളം ട്രാൻസ്‌ജെൻഡറുകൾ മാർച്ചിൽ പങ്കെടുക്കും. ഇതിന് പുറമെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക സാംസ്‌കാരിക മേഖലകളിൽ ഉള്ളവരും മാർച്ചിൽ പങ്കെടുക്കും. കഴിഞ്ഞ കുറച്ച് നാളുകൾക്ക് ഇടയിൽ നാലോളം ട്രാൻസ്‌ജെൻഡറുകളാണ് ദുരൂഹ സാഹച

RMPI യുടെ ശബ്ദം ഇത്തവണ പാർലിമെന്റിലെത്തും....

Image
ഒഞ്ചിയ രക്തസാക്ഷികളുടെ മണ്ണിൽ നിന്നും പിറവി എടുത്ത ആർ എം പി എന്ന വിപ്ലവ പാർട്ടി ഇത്തവണ പാർലിമെന്റിലെത്തിയാലും അത്ഭുത പ്പെടാനില്ല. ആർ എം പി യുടെ (RMPI) രൂപീകരണത്തിനു മുമ്പും തൃശൂരിലെ തളിക്കുളത്തും പാലക്കാടും കേരള ത്തിലെ വിവിധ ജില്ലകളിലും " ആർ.എം.പി" പ്രവർത്തനം തുടങ്ങിയിരുന്നു. സ: ടി പി  റവല്യൂഷ്ണറി മാർക്സിസ്റ്റ് പാർട്ടിയെ ഒരു സംഘടനാ രൂപത്തിൽ കേരളത്തിനും ഇന്ത്യക്കും പരിചയപ്പെടുത്തിയത്.അതിന് അദ്ദേഹത്തിന് കൊടുക്കേണ്ടി വന്നത് സ്വന്തം ജീവനും... സഖാവിന്റെ കൊലപാതകത്തിനു ശേഷം കോഴിക്കോട് നടന്ന പ്രഥമ സമ്മേളനത്തോടു കൂടി സംസ്ഥാന പാർട്ടിയായും 2017ൽ പഞ്ചാബിൽ വെച്ചു നടന്ന അഖിലേന്ത്യാ സമ്മേളനത്തിൽ 1 പതിമൂന്നോളം സംസ്ഥാനങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികളും സമരസംഘടനകളെയും ഏകോപിപ്പിച്ചു കൊണ്ട് RMPl എന്ന ദേശീ പാർട്ടി പ്രവർത്തനവും ആരംഭിച്ചു. കൊല്ലപ്പെടുന്നതിനു മുമ്പും ചന്ദ്രശേഖരൻ തുടങ്ങി വെച്ച പ്രവർത്തനത്തിന്റെ പരിസമാപ്തി കൂടിയായിരുന്നു റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ. പഞ്ചാബിൽ RMPl ക്ക് ഏറ്റവും സ്വാധീനമുള്ള മണ്ഡലമാണ് ഗുരുദാസ്പൂർ.ഗുരുദാസ്പൂർ ലോക്സഭാ മണ്ഡലത്തിലെ രണ്ടു നിയമസഭാ മണ

തൊവരിമല ഭൂസമരം: എം.പി. കുഞ്ഞിക്കണാരന്‍ ജയിലില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സമരം ശക്തമാക്കാന്‍ തീരുമാനം.

Image
ഭൂസമര നേതാവ് എം.പി.കുഞ്ഞിക്കണാരന്‍ ജയിലില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഐക്യദാര്‍ഡ്യ സമിതിയുടെ കണ്‍വെന്‍ഷന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിച്ചത്. വയനാട് തൊവരിമലയില്‍ ആദിവാസികളും ദലിതരും ഉള്‍പ്പെടെയുള്ള ദൂരഹിതര്‍ കുടില്‍ കെട്ടി ആരംഭിച്ച സമരത്തെ തുടര്‍ന്നാണ് പോലീസും വനംവകുപ്പും ചേര്‍ന്ന് ഭൂസമര നേതാക്കന്മാരായ എം.പി. കുഞ്ഞിക്കണാരന്‍, രാജേഷ് അപ്പാട്ട്, കെ.ജി. മനോഹരന്‍ എന്നിവരെ അറസ്റ്റ് ചെയ്ത് റിമാന്റിലടച്ചത്. കീഴ് കോടതികള്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മെയ് 6 നാണ് ഭൂസമരസമിതിയുടെ സംസ്ഥാന കണ്‍വീനറും സി.പി.ഐ(എംഎല്‍) റെഡ്സ്റ്റാറിന്റെ കേന്ദ്ര കമ്മിറ്റി അംഗവുമായ എം.പി. കുഞ്ഞിക്കണാരന്‍ ജയിലില്‍ നിരാഹാര സമരം ആരംഭിച്ചത്. വൈത്തിരി സബ്ജയിലില്‍ നിന്നും നിരാഹാരം പ്രഖ്യാപിച്ചപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും അവിടുന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ജില്ലാ ആശുപത്രിയിലും നിരാഹാര സമരം തുടരുകയാണ് ചെയ്തത്. പത്ത് ദിവസത്തെ നിരാഹാര സത്യാഗ്രഹം മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് പി.പി. അബൂബക്കര്‍ ജില്

പി വി എസ് ആശുപത്രിയിലെ ജീവനക്കാരുടെ സമരത്തോട് ഐക്യപ്പെടുക - ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

ആളെക്കൊല്ലി ആനയെ പൂരത്തിന് എഴുന്നുള്ളിക്കണമോയെന്ന്‌ ആകാംക്ഷപൂർവ്വം പ്രൈം ടൈം ചർച്ച നടത്തുന്ന ചാനലുകൾ അറിഞ്ഞ മട്ടില്ലെങ്കിലും മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി വി ചന്ദ്രന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള എറണാകുളത്തെ പി വി എസ് ആശുപത്രിയിലെ ജീവനക്കാരുടെ സമരത്തിന് നാൾക്കുനാൾ പൊതുസമൂഹത്തിന്റെ പിന്തുണ ഏറിവരിക തന്നെയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ വിവിധ വിഭാഗങ്ങളിലായി നൂറോളം ഡോക്ടർമാരും ഇരുന്നൂറിലധികം നഴ്സിംഗ് സ്റ്റാഫും എണ്ണൂറോളം പാരാമെഡിക്കൽ സ്റ്റാഫുമായി കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ആശുപത്രികളിലൊന്നായിരുന്ന പി വി എസിനെ ബോധപൂർവം തകർത്തതിന് പിന്നിൽ ആശുപത്രി മുതലാളിയുടെ മൂലധന നിക്ഷേപ കണക്കുകൂട്ടലുകളാണെന്ന് വ്യക്തം. കഴിഞ്ഞ ഒന്നര വർഷത്തോളമായി ഡോക്ടർമാർക്കും എട്ട്‌ മാസത്തോളമായി മറ്റ്‌ ജീവനക്കാർക്കും ചെയ്ത ജോലിക്ക് വേതനം പോലും നൽകാതെ പി വി ഗംഗാധരനും കുടുംബവും നയം വ്യക്തമാക്കുകയായിരുന്നു. നൂറോളം ഡോക്ടർമാരിൽ മൂന്നോ നാലോ പേരൊഴിച്ച് ഏതാണ്ടെല്ലാവരും ആശുപത്രി വിട്ടെങ്കിലും  മറ്റ് ജീവനക്കാർ ഇപ്പോഴും ഇവിടെത്തന്നെ തുടരുകയാണ്. ആശുപത്രി അടച്ചുപൂട്ടുകയാണെങ്കിൽ ഡോക്ടർമാരിൽ നിന്ന് വ്യത്യസ്തമായി മറ്റ് ആശു

കൃഷ്ണപിള്ള സ്മാരകം ആരുടെയും സ്വകാര്യ സ്വത്തല്ല. വസ്തുത അറിയാൻ ജനങ്ങൾക്കവകാശമുണ്ട്. ---പി.ജെ. ജെയിംസ്.

കൃഷ്ണപിള്ള സ്മാരകം തീയിട്ടു തകർത്തത് ആരെന്നറിയാൻ ജനങ്ങൾക്കവകാശമുണ്ട് ! ആലപ്പുഴയിലെ കഞ്ഞിക്കുഴിയിൽ കണ്ണാർകാട്ടെ കൃഷ്ണപിള്ള സ്മാരകം തീയിട്ട കേസ് അട്ടിമറിക്കാൻ പാർട്ടി തന്നെ ഇടപെട്ടുവെന്ന സിപിഎം പ്രവർത്തകൻ്റെ വെളിപ്പെടുത്തൽ ഞെട്ടലുളവാക്കുന്നതാണ്. ബ്രാഞ്ച് മുതലുള്ള കീഴ്ക്കമ്മിറ്റികളുടെ റിപ്പോർട്ടിൻ്റെയടിസ്ഥാനത്തിൽ ആരോപണമുന്നയിച്ച പാർട്ടി പ്രവർത്തകനെതിരെ നടപടിയെടുക്കുമെന്ന് നേതൃത്വം പ്രസ്താവനയിറക്കിയതുകൊണ്ട് പരിഹരിക്കാവുന്ന വിഷയമല്ലിത്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവും തൊഴിലാളിവർഗ്ഗത്തിൻ്റെയും മർദ്ദിതരുടെയും വിമോചന പോരാട്ടത്തിൻ്റെ പ്രതീകവും 'ആധുനിക കേരള' ശില്പികളിൽ അഗ്രഗണ്യനുമായ 'സഖാവി'ൻ്റെ സ്മാരകത്തിനു നേരെ ആരെങ്കിലും കൈചൂണ്ടുമെന്ന് രാഷ്ട്രീയ ഇടതുപക്ഷത്തിന് ചിന്തിക്കാനേ ആകുമായിരുന്നില്ല. വാസ്തവത്തിൽ, കണ്ണൂരിൽ വെച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുണ്ടായ കല്ലേറിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലുണ്ടായ അരാഷ്ട്രീയാവസ്ഥയുടെ മറപിടിച്ചാണ് 2013 ഒക്ടോബർ 31 ന് പുലർച്ചെ കൃഷ്ണപിള്ള സ്മാരകത്തിനു തീവെച്ച് പ്രതിമക്കു കേടുവരുത്തിയത്. തുടർന്ന്,  ഉമ്മൻ ഭരണത്തിൽ